പാലാ: എഫ്സിആര്‍എ ഭേദഗതി ബില്‍ ഒരു ലൈസന്‍സ് രാജിലേക്കുള്ള മടക്കയാത്ര പോലെ തോന്നുന്നുവെന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്.
ബിൽ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് ക്രൈസ്തവ വിഭാഗങ്ങൾക്കിടയില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ബില്‍ അതിന്റെ നിരീക്ഷണ സ്വഭാവത്തില്‍നിന്നും നിയന്ത്രണ സ്വഭാവത്തിലേക്ക് മാറിയിരിക്കുകയാണ്. ട്രസ്റ്റുകളുടെ ഗുണഭോക്താക്കള്‍ പൊതുസമൂഹമാണ്.
മറ്റു രാജ്യങ്ങളില്‍നിന്ന് സഹായം ഒന്നും സ്വീകരിക്കില്ല എന്നത് ആത്മാഭിമാനത്തിന്റെ നിലപാടല്ല, മറിച്ച് വ്യര്ഥാഭിമാനത്തിന്റെ ലക്ഷണമാണ്. ക്രിമിനല്‍ നടപടികളെ നിയന്ത്രിക്കാന്‍ ട്രസ്റ്റുകള്‍ക്ക് മൂക്കുകയറിടേണ്ടതില്ല. ക്രിമിനല്‍ കുറ്റങ്ങള്‍ നിയന്ത്രിക്കാന്‍ ശക്തമായ നിയമങ്ങള്‍ രാജ്യത്ത് വേറെയുണ്ടെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.